പ്രതീക്ഷകൾക്ക് മുകളിൽ നാട്ടപ്പടുന്ന കൊടികൾ



              കുന്നോളമുള്ള പ്രതീക്ഷകൾ മനസ്സിലേറ്റി കൊണ്ടാണ് ഓരോ പ്രവാസിയും നാടുകളിലേക്കി തിരിക്കുക. കുടുംബം, വീട്, കല്ല്യാണം, കടബാധ്യത അങ്ങനെയങ്ങനെ എണ്ണിയൊലൊടുങ്ങാത്ത ഉത്തരവാദിത്തങ്ങൾ. പക്ഷെ, അതിനിടയിലേക്കാണ് പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന സമുദായ പിരിവും കുടുംബക്കാരുടെ കണക്കു പറച്ചിലും ഇതൊക്കെ പോരാതെ ഉദ്യോഗസ്ഥരുടെ വേട്ടയാടലും. എന്നാൽ ഇതിനെയൊക്കി കടത്തിവെട്ടി ടില രാഷ്ട്രീയ പാർട്ടികൾ പ്രവാസികളുടെ ഭൂമികളിൽ കൊടി നാട്ടിയും പിരിവ് തുടങ്ങിയിരിക്കുന്നു. സംഭവം ഗാംഭ്യാര്യം...
 കേരളത്തിൽ ഇന്ന് നിലവിലുള്ള വിപ്ലവ സമുദായ സോഷ്യലിസ്റ്റ് വർഗീയ പാർട്ടികളൊക്കെ തന്നെ എന്തായിരുന്നുവൊ അവരുടെ ആഗമനോദ്ധേശം അത് മറന്ന് പോയിരിക്കുന്നു എന്നതാണ് യഥാർത്ഥ്യം. തൊഴിലാളികളെ സംരക്ഷിക്കാൻ വന്ന വിപ്ലവ പാർട്ടികളും ഇന്ത്യ എന്ന സമരാവേശത്തോടെ വന്ന സ്വാതന്ത്ര സമരം സ്വപ്നം പേറുന്ന പാർട്ടിയും സമുദായ സംരക്ഷണത്തിന് വന്ന സമുദായ പാർട്ടികളും ഹൈന്ദവദർശനങ്ങളെ സ്വപാനം കണ്ട് വന്ന പാർട്ടികളും കേരളത്തിൽ അധികാരത്തിനും പണത്തിനും കോഴയിക്കും മുമ്പിൽ കവാത്ത് മറന്നിരുക്കുകയാണ്.
     കമ്മ്യൂണിസ്റ്റെന്നോ കോൺഗ്രസ്സെന്നോ ലീഗെന്നോ സംഘ് പരിവാറെന്നോ വ്യത്യാസമില്ലാതെയാണ് പാവങ്ങളുടെ ചുരുക്കമുള്ള ആസ്തികളിൽ കയ്യിട്ടു വാരുന്നത്. ഷുഹൈബിന്‍റെയും മധുവിന്‍റെയും കൊലപാതകങ്ങൾക്കിടയിൽ ആരാരും കേൾക്കാതെ മുങ്ങിപ്പോയ ഒരു കൊലപാതകമുണ്ട്(ഒരു ആത്മഹത്യ). പുനലൂർ സ്വദേശിയും പ്രവാസിയുമായിരുന്ന സുഗതന്‍റെ ആത്മഹത്യ. താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് നാട്ടിൽ വന്ന് ഇത്തിരി പോന്ന ഭൂമിയെടുത്ത് അതിൽ കൂനുറുമ്പോളമുള്ള എന്തെങ്കിലും ചെറിയ കച്ചവടം ചെയിത് ജീവിക്കാമെന്ന മോഹത്തെയാണ് ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി അനുകൂല പാർട്ടിയെന്നറിയപ്പെടുന്ന സി.പി.ഐയുടെ യുവജന സംഘടനയായ എ.വൈ.എഫ്.ഐയുടെ പ്രവർത്തകർ കൊടി നാട്ടി കരിച്ചുകളഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് വയലായിരുന്നുവെന്ന് ആരോപിച്ച് പരിസ്ഥിതി സൌഹൃദരായി നടിച്ച് വന്ന പാർട്ടിക്കാർ ആ ഭൂമിയിൽ കൊടി നാട്ടുകയായിരുന്നു. കൊടി എടുത്ത് മാറ്റാൻ പരിസ്ഥിതി സൌഹൃദർ ആവശ്യപ്പെട്ടത് പാർട്ടിക്ക് ലക്ഷ കണക്കിന് രൂപയുടെ സംഭാവന. ഇതാണ് പാർട്ടിക്കാരുടെ പരിസ്ഥിതി സൌഹാർദ്ധം. ചുറ്റുഭാഗത്തുണ്ടായിരുന്ന കുത്തക മുതലാളിമാരുടെ നികത്തിയ വയലുകൾ കാണാതെ കേവലം പ്രവാസിയായ സുഗതന്‍റെ ഭൂമി മാത്രം കണ്ട പാർട്ടിക്കാരുടെ മനസ്സിനെയും നമിക്കണം. താൻ കഷ്ടപ്പെട്ട് സമ്പാദിച്ച ഭൂമിയിൽ തനിക്കൊന്നും ചെയ്യാനാക്തെ നിസ്സഹായവസ്ഥയിൽ സുഗതന് മുമ്പിലുണ്ടായിരുന്ന ഏക പോംവഴി പാർട്ടിക്കാർ നാട്ടിയ കൊടിക്ക് സമീപം തന്നെ ആത്മഹത്യ എന്നതായിരുന്നു. കേവലം സുഗതനിലും സി.പി.ഐയിലും ഒതുങ്ങുന്നില്ല സംഭവവികാസങ്ങൾ. പത്തനംതിട്ടയിലെ ഒരു പ്രവാസി വാങ്ങിയ ഭൂമി സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വിൽക്കാൻ ശ്രമിച്ചപ്പോൾ അവിടെ ഭൂമാഫിയക്ക് വേണ്ടി കൊടി നാട്ടിയത് കേവലം ഒരു പാർട്ടിയല്ല, അച്ഛാദിൻ പറഞ്ഞ് വന്ന ബി.ജെ.പിയും സമുദായ സ്നേഹം പറഞ്ഞ ലീഗും തൊഴിലാളി ഐക്യം സിദ്ധാബാദ് വിളിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയും അടക്കമുള്ള അരഡസൻ പാർട്ടികളാണ്. കേവലം വോട്ടിനും സംഭാവനകൾക്കും വേണ്ടി മാത്രമാണ് രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളെ ആവശ്യമുള്ളുവെന്നും അതല്ലാതെ കോർപ്പറേറ്റ് മുതലാളിമാരുടെയും മാഫിയകളുടെയും ഗുണ്ടാസംഘങ്ങളായി പ്രവർത്തിക്കുക മാത്രമേ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നുള്ളു എന്നത് ഒരു യാഥാർത്ഥ്യമാണ്.
     പ്രവാസികളാണ് കേരളത്തിലെ സമ്പദ്ഘടനയെ താങ്ങി നിർത്തുന്നത്. കേവലം എം.എ യൂസുഫലിയും രവി പിള്ളയും മാത്രമല്ല കേരളത്തിലെ ഓരോ ഗ്രാമത്തിൽ നിന്നും ഒന്നിലധികം പ്രവാസികൾ ജനിക്കുന്നുണ്ട്. അവരുടെയൊക്കെയും സമ്പാദ്യം കൊണ്ട് തന്നെയാണ് കേരളം ഇന്നും കേരളമായി നിലനിന്ന് പോവുന്നത്. സൌദീ അറേബ്യയിൽ നിതാഖാത്ത് വന്നപ്പോഴും ഖത്തറിൽ പ്രശ്നം സംഭവിച്ചെപ്പോഴും യമനിൽ ആഭ്യന്തര യുദ്ധം ഉണ്ടായപ്പോഴും അവിടുത്തുകാരേക്കാൾ ഭയപ്പെട്ടത് നമ്മൾ മലയാളികളാണെന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മറക്കാതിരുന്നാൽ നന്ന്.

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE