Posts

Featured post

മഴമൊഴി - സിന്ധു ഗിരിധരൻ

Image
  എന്റെ വായന *മഴമൊഴി - സിന്ധു ഗിരിധരൻ* ആർത്തു പെയ്യുന്ന മഴയത്ത് ശല്യം എന്ന് ശപിച്ച് കുടചൂടി നിരന്തരം പോവുകയും അതല്ലെങ്കിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുകയും ചെയ്യുന്നവനാണ് ഞാൻ. ഇടയ്ക്കെപ്പോഴോ തിമിർത്തുപെയ്യുന്ന മഴത്തുള്ളികളിലേക്ക് കണ്ണുകൾ എറിഞ്ഞപ്പോൾ അതിൽ നിന്ന് എന്തൊക്കെയോ മനസ്സുകളിലേക്ക് തെറിച്ചുവീണു. ചില ഓർമ്മകൾ, ചില നൊമ്പരങ്ങൾ, അറിയാതെ പോയ ചില അനുഭവങ്ങൾ അങ്ങനെ മനസ്സിനെ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഒരുപറ്റം മഴത്തുള്ളികൾ.. ശരിക്കും എന്താണ് മഴ?.. ഒരുപാട് കാലമായി ടീച്ചറിൽ നിന്ന് സന്തോഷത്തോടെ ഏറ്റുവാങ്ങിയ മഴമൊഴി ദുഃഖത്തോടെ എന്നെയും കാത്തിരിക്കുന്നു. 'ഈ കാലമാടൻ വായിക്കാതെ ഇങ്ങനെ വെക്കാനാണോ പോയി വാങ്ങിക്കൊണ്ടു വന്നത്' പല തവണ പറഞ്ഞു കാണും. ഈ മഴയത്ത് സിന്ധു ടീച്ചറിന്റെ മഴമൊഴി വീണ്ടും കയ്യിലെടുത്തു മഴകളെ കുറിച്ചുള്ള ഒരു പറ്റം കുറുങ്കവിതകൾ എന്നു ചുരുക്കിപ്പറയാം. പക്ഷേ മഴയെ കുറിച്ച് മാത്രമല്ല പ്രണയത്തെക്കുറിച്ചും വിരഹത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും പ്രകൃതിയെക്കുറിച്ചും അങ്ങനെയങ്ങനെ മനുഷ്യനെയും മനുഷ്യന്റെ ചുറ്റുപാടുകളെയും മഴയിലൂടെ വരച്ചു കാണിക്കുകയാണ് ടീച്ചർ. 'മഴ പുഴ...

2024 വായന

Image
  ഒരുപാട് ഒന്നുമില്ലെങ്കിലും നന്നായി വായിക്കാൻ പറ്റിയ പുസ്തകങ്ങളെ കുറിച്ച് ഒത്തിരി കേൾക്കാൻ പറ്റിയ വർഷമായിരുന്നു 2024. അതിലുപരി ഇണയോടൊത്ത് ജീവിതത്തിലെ പുതിയ വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയ വർഷം കൂടിയാണിത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നോവലും നോൺ ഫിഷനും മാത്രം വായിക്കുന്നതായിരുന്നു പതിവ് വാരികകളിലും മാസികകളിലും വന്നിരുന്ന കഥകൾ വായിക്കാൻ പാടെ മറന്നുപോയ അവസ്ഥയായിരുന്നു. ഇത്തവണ അതിനൊരു മാറ്റം വരുത്താൻ സാധിച്ചിട്ടുണ്ട്, പുതിയ കാലത്തെ കഥകളിലൂടെ ചെറിയൊരു വായനാ സഞ്ചാരം നടത്താൻ സാധിച്ചതും സന്തോഷമാണ്. 45 ഓളം പുസ്തകങ്ങളും മാഗസിനുകളിൽ നിന്നുള്ള നൂറോളം കഥകളും വായിച്ച വർഷമാണ് 2024 അതിലുപരി എത്രയോ പുസ്തക ചർച്ചകൾ കേട്ട ഒരുപാട് കൂട്ടുകാരെ കണ്ട മനോഹരമായ ഒരു വർഷം കൂടിയാണ് കടന്നു പോകുന്നത്. *ഞാൻ ഈ വർഷം വായിച്ച പുസ്തകങ്ങൾ* 1.പുസ്തകങ്ങളെ അതിരുവിട്ട് സ്നേഹിച്ചവൻ - ആലിസൺ ഹൂവർ ബാർട്ട്‌ലെറ്റ് - നോവൽ 2.ശുദ്ധ മലയാളം - പന്മന രാമചന്ദ്രൻ 3. ദ്രൗപദി - യാർലഗഡ്ഡ ലക്ഷ്മീ പ്രസാദ് - നോവൽ 4. ആരോഗ്യനികേതനം - താരാശങ്കർ ബാനാർജി - നോവൽ 5. കുഞ്ഞുണ്ണി കവിതകൾ കഥകൾ 6. മഷിയിൽ വരച്ച പൈൻ മരത്തിൻ്റെ ചിത്രം - ഇ സന്തോഷ് കുമാർ - ലേഖനങ...

മധുര ചൂരൽ

Image
പ്രകാശന്‍ മാഷ്‌           ഞാന്‍ ബെളിഞ്ച എല്‍.പി സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം, അന്നീ പ്രണയത്തിന്‍റെ  ഭ്രാന്തൊന്നും തുടങ്ങിയിട്ടില്ല. വര്‍ഗ്ഗ സ്നേഹത്തിന്‍റെ കാലം. ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് പെണ്കുട്ടികളെ കണ്ണെടുത്താല്‍ കണ്ടു കൂടാത്ത കാലം. ഞങ്ങള്‍ തമ്മില്‍ എപ്പോഴും പൊരിഞ്ഞ അടിയായിരിക്കും. അടീന്ന് വെച്ചാ ശരീരത്ത് തൊട്ടുള്ള അടിയല്ല വാകുക്കള്‍ കൊണ്ടും ആംഗ്യങ്ങള്‍ കൊണ്ടും പക്ഷെ ഒരു ദിവസം ശുഭ ലക്ഷ്മി എന്ന കൂട്ടുകാരിയെ ഞാന്‍ ശരിക്കും തല്ലി അത് ക്ലാസില്‍ വലിയ പ്രശ്നമായി. അധ്യാപകരുടെ ചെവിയിലും എത്തി. ഞാനും കൂട്ടുകാരും ക്ലാസില്‍ നിന്ന് മുങ്ങി. ഞങ്ങളെ അന്വാഷിച്ച് പ്രകാശന്‍ മാഷൊക്കെ വന്നു എന്തിനേറെ ഞങ്ങളെ പൊക്കി. കൂട പ്രകാശന്‍ മാഷ്‌ എനിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കുകയും ചെയിതു. അത് വരെ എന്നെ പ്രകാശന്‍ മാഷ്‌ ഒരു തവണ പോലും തല്ലിയിരുന്നില്ല. അന്നാദ്യമായി പ്രകാശന്‍ മാഷില്‍ നിന്ന് തല്ല് കൊണ്ടപ്പോള്‍ എന്‍റെ കണ്ണില്‍ നിന്ന് കണ്ണു നീര്‍ താഴേക്ക് പതിച്ചു. അതിന് ശേഷം ഒരിക്കല്‍ പോലും സ്കൂളില്‍ നിന്ന് തല്ല് വാങ്ങിയുരുന്നില്ല. ലിസ ടീച്ചര്...

നാട്ടു ചരിതം

Image
നാട്ടു ചരിതം       ഞാന്‍ ഇന്ത്യകാരനാണ്, എല്ലാ ഇന്ത്യക്കാരും സോറി ബാപ്പയും ഉമ്മയും ഞാന്‍ കെട്ടുന്ന പെണ്ണുമൊഴികെയുള്ള എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്. അതോടപ്പം ഞാന്‍ കേരളീയനാണ് ഞരുമ്പുകളില്‍ ചോര തിളയിക്കുന്ന കേരളീയന്‍. പക്ഷെ എല്ലാത്തിലുമുപരി ഞാന്‍ കസ്രോട്ടാരനാണ്. കസറഗോഡിലെ കുമ്പടാജ പഞ്ചായത്തിലെ തുപ്പക്കല്‍ എന്ന ഗ്രാമത്തിലാണ് എന്‍റെ ജനനവും വളര്‍ച്ചയും.      തുപ്പക്കല്‍ എന്ന്‍ പറഞ്ഞാല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ മുഴുവന്‍ സ്ഥലവും നടന്ന് കാണാം അത്രയേയുള്ളൂ എന്‍റെ നാട്. ചെറൂണി, കോപ്പാളമൂല, കുദിങ്കില എന്നീ അതിരുകള്‍. തെങ്ങ്,കവുങ്ങ്,നെല്ല്,കശുമാങ്ങ ഇവയാണ് പ്രധാന വിളകള്‍. ഇടക്കിടക്ക് റബറും കാണാം. പ്രവാസികളും കര്‍ഷകരുമാണ് അധികവും ചുരുക്കം ചില ബിസ്സിനസ്സുകാരുമുണ്ട്. 95% മുസ്ലീംകളാണ്. രണ്ടോ മൂന്നോ വീടുകള്‍ മാത്രമാണ് ഹിന്ദുക്കളെതായിട്ടുള്ളത്. ക്രിസ്ത്യാനികളൊന്നുമില്ല എന്നതാണ് സത്യം. രാഷ്ട്രീയം:  തുപ്പകല്ലിന് ഒരു രാഷ്ട്രീയമേ അറിയുകയുള്ളൂ മുസ്ലീം ലീഗ്. മുസ്ലീം ലീഗല്ലാത്തവന്‍ രാഷ്ട്രീയമറിയാത്തവനോ രാഷ്ട്രീയമില്ലാത്തവനോ ആണ്. ഹ...

എൻ്റെ കഥ

Image
ഞാന്‍ നിഷാനി, നിഷാനി ജനിച്ച് വെറും രണ്ട് വര്‍ഷമേ ആകുന്നുള്ളൂ, പക്ഷെ ഞാന്‍ ജനിച്ച് ഇരുപതോളം വര്‍ഷമായി. അപ്പോള്‍ ഞാനാരാണന്നല്ലെ നിങ്ങള്‍ ചോദിക്കുന്നത്. നിഷാനി തന്നെ, അതെന്ത് കഥ. അതാണെന്‍റെ കഥ ഞാന്‍ നിഷാനിയായ കഥ...      1997 ജൂണ്‍ 22 ഞായാറാഴ്ച്ച. എല്ലാവരും അവധി ആഘോഷിക്കുമ്പോള്‍ കാസറഗോഡ് കാരെവ്വെല്‍ ആശുപത്രിയിലെ മാലാഖമാര്‍ കഠിന ജോലിയെടുക്കുകയായിരുന്നു. വേറെ ഒന്നുമല്ല. എന്നെ ഉമ്മയുടെ വയറ്റില്‍ നിന്ന് ഇങ്ങോട്ട് കൊണ്ടു വരുക എന്നതായിരുന്നു അവര്‍ക്കുള്ള ക്വട്ടേഷന്‍. ഒന്നൊന്നര ക്വട്ടെഷനായി പോയി അല്ലെ.     അങ്ങനെ ഞാന്‍ കരഞ്ഞു കൊണ്ടു വന്നു അതു കണ്ട് ബാക്കിയുള്ളവരെല്ലാം ചിരിച്ചു. അങ്ങനെ ഭൂമിക്കൊരു ഭാരമായി ആനപ്പാറ അബ്ദുറഹ്മാന്‍റെ മകന്‍ ആനപ്പാറ മോയ്തുവിന്‍റെയും ബോംബെ അബ്ദുള്ളയുടെ മകള്‍ സി.കെ ആമിനയുടെയും സീമന്ത പുത്രനായി ഞാന്‍ പിറന്നു വീണു.     കാസറഗോഡില്‍ പ്രവാസികള്‍ ജനിക്കുന്ന കാലം. കണ്ടവരും കേട്ടവരുമെല്ലാം ഗള്‍ഫിലേക്ക് കപ്പല്‍ കയറുന്ന കാലം നമ്മുടെ പള്ളിക്കല്‍ നാരയണനൊക്കെ ഗള്‍ഫിലേക്ക് പോയ കാലം എന്‍റെ ഉമ്മയുടെ ഉപ്പ ബോംബെ അബ്ദുള്ള ഗള്‍ഫി...